മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല.
സ്‌കൂൾ കെട്ടിടം പൂർണമായി തകർന്നതായും കെട്ടിട അവശിഷ്‌ടങ്ങൾക്കിടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, യുക്രൈന്റെ ഭൂഗർഭ ആയുധശേഖരം തകർക്കാൻ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കിൻസോ ഹൈപ്പർ സോണിക് മിസൈൽ പ്രയോഗിച്ചതായി റഷ്യ വ്യക്‌തമാക്കിയിരുന്നു.
പടിഞ്ഞാറൻ യുക്രൈനിൽ റൊമാനിയൻ അതിർത്തിയോട് ചേർന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗർഭ അറയാണ് റഷ്യ വെള്ളിയാഴ്‌ച തകർത്തത്. സ്ഫോടക വസ്‌തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു എന്ന് റഷ്യ അവകാശപ്പെടുന്നു.
Most Read: ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂർ അനിലിനെതിരെ അന്വേഷണം