മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു

By News Desk, Malabar News
Ajwa Travels

മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല.

സ്‌കൂൾ കെട്ടിടം പൂർണമായി തകർന്നതായും കെട്ടിട അവശിഷ്‌ടങ്ങൾക്കിടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, യുക്രൈന്റെ ഭൂഗർഭ ആയുധശേഖരം തകർക്കാൻ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കിൻസോ ഹൈപ്പർ സോണിക് മിസൈൽ പ്രയോഗിച്ചതായി റഷ്യ വ്യക്‌തമാക്കിയിരുന്നു.

പടിഞ്ഞാറൻ യുക്രൈനിൽ റൊമാനിയൻ അതിർത്തിയോട് ചേർന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗർഭ അറയാണ് റഷ്യ വെള്ളിയാഴ്‌ച തകർത്തത്. സ്ഫോടക വസ്‌തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു എന്ന് റഷ്യ അവകാശപ്പെടുന്നു.

Most Read: ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂർ അനിലിനെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE