ശബരിമല; ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ ഭക്‌തർക്ക്‌ അടിയന്തിര സൗകര്യങ്ങൾ ഒരുക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

By Trainee Reporter, Malabar News
Sabarimala; High Court to urgently provide facilities for devotees
Ajwa Travels

കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക്‌ കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ ഭക്‌തർക്ക്‌ അടിയന്തിര സൗകര്യങ്ങൾ ഒരുക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

മണിക്കൂറുകളോളം വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നതിനാൽ ഭക്ഷണവും വെള്ളവും ലഭിക്കാത്ത സ്‌ഥിതിയാണ്‌. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്‌ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം. യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങൾ ഇല്ലെന്ന് പരാതികൾ വന്നതോടെയാണ് അവധി ദിനമായ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയത്.

നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും പിടിച്ചിടുന്നുണ്ട്. അതിനിടെ, വാഹനം തടയുന്നതിൽ തീർഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോട്ടയം വൈക്കത്ത് ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചിരുന്നു.

തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്ത് എത്താൻ തീർഥാടകർക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടി വരുന്ന സ്‌ഥിതിയാണ്‌. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ്‌ അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5,798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ ആറുമണിവരെ 23,167 പേർ ശബരിമലയിൽ ദർശനം നടത്തി.

Most Read| കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു; ഇന്നലെ 128 പേർക്ക് രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE