പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ ഇത്തവണ വന്‍ ഇടിവ്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലുമുള്ള വരുമാനം ഇക്കുറി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ 156 കോടി അറുപത് ലക്ഷം രൂപ വരുമാനമായി ലഭിച്ചപ്പോൾ ഈ വര്‍ഷം അത് 90914893 രൂപ മാത്രമാണ്. ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ കോവിഡ് കാലത്ത് കടന്ന് പോവുന്നത്.
ഒരു ദിവസം 50 ലക്ഷത്തില്‍പ്പരം രൂപ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ആവശ്യമുള്ളപ്പോള്‍ ഇത്തവണ 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറഞ്ഞു.
ശബരിമലയില്‍ ഇതുവരെ 390 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 160 പൊലീസുകാരും, 88 ദേവസ്വം സ്‌റ്റാഫും ഉള്‍പ്പെടുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്‌ത 96 തീർഥാടകരെ നിലക്കലില്‍ നിന്നും തിരിച്ചയച്ചു. അതേസമയം തീർഥാടകരുടെ എണ്ണം സംബന്ധിച്ച് സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം ദിവസേന 5000 പേര്‍ക്ക് ദര്‍ശനം നല്‍കും.
Read also: മേയറാവാന്‍ 21കാരി; ആര്യാ രാജേന്ദ്രന് അപൂര്‍വ നേട്ടം