തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും, തൊഴിലാളികൾ എല്ലാം സംതൃപ്‌തരാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം, നിർബന്ധിത വിആർഎസ് കെഎസ്ആർടിസിയിൽ ഉണ്ടാകില്ലെന്നും ഗതാഗതമന്ത്രി ഉറപ്പ് നൽകി. കെഎസ്ആർടിസിയിൽ സ്വകാര്യവൽക്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പിലാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
അതിനിടെ, കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്ര നയം ആണെന്നാണ് മന്ത്രിയുടെ പരാമർശം. ബൾക്ക് പർച്ചേഴ്‌സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്ത് കളഞ്ഞു. ലിറ്ററിന് 20 രൂപവരെ അധിക ചിലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചിലവ് വന്നെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്