പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ അരിയൂർ സ്വദേശി കുറ്റിക്കാട്ടിൽ അബ്‌ദുൾ മുനീർ (32) എന്നിവരാണ് അറസ്‌റ്റിലായത്.
ജില്ലാ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചാരായവാറ്റ് നടക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ 20 ലിറ്റർ വാറ്റുചാരായവുമായി 2 പേർ പിടിയിലായത്.
പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചാരായ നിർമാണ കേന്ദ്രങ്ങളിൽ പോലീസ് റെയ്‌ഡ് നടത്തി വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. മറ്റു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും പരിശോധന ശക്‌തമാക്കുമെന്നും പോലീസ് അറിയിച്ചു.
എഎസ്‌ഐ കെ സുകുമാരൻ, ബൈജു, മുഹമ്മദ് ഫൈസൽ, ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡിലെ സിപി മുരളീധരൻ, എൻടി കൃഷ്‌ണകുമാർ, പ്രശാന്ത് പയ്യനാട്, എം മനോജ്‌കുമാർ, സജീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read also: നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്