മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ സോണിൽ നിന്ന് ഏജൻസിയുടെ കേന്ദ്ര സംഘത്തിന് കൈമാറി. അതിനാൽ ഇനിമുതൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് ആയിരിക്കില്ല അന്വേഷണ മേൽനോട്ട ചുമതല.
മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാന്റെ കേസുൾപ്പെടെ മറ്റ് നാല് കേസുകളും എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റിയിട്ടുണ്ട്. എൻസിബി ഓഫിസർ സഞ്‌ജയ് സിംഗ് ആയിരിക്കും ഇനിമുതൽ അഞ്ച് കേസുകളുടെയും മേൽനോട്ടം വഹിക്കുക.
നിലവിൽ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് കേസുകൾ മാറ്റിയത്. എന്നാൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടറായി സമീർ വാങ്കഡെ തുടരും.
Most Read: പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്