ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റ്, പിൻവലിക്കൽ ബിൽ പാസാക്കി, കാർഷിക നിയമങ്ങൾ റദ്ദാക്കിയിരുന്നു. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമര രീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്.
ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിൽ ആക്കാനാകില്ലെന്ന് ഇവർ പറയുന്നു.
Also Read: ‘അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി’; ഊരുകൾ സന്ദർശിച്ച് ആരോഗ്യമന്ത്രി