ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്

By Syndicated , Malabar News
സഞ്‌ജയ്‌ റാവത്ത്
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി നേതൃത്വം എതിർത്തിരുന്നു. തുടർന്നാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് കൊറോണക്ക് എതിരെ ഉള്ള യുദ്ധമാണ്. ഇന്ത്യ-പാക് യുദ്ധമല്ലെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണം. കോവിഡിന് എതിരെയുള്ള യുദ്ധത്തെ രാഷ്‌ട്രീയമായ് കാണുന്നത് ശരിയല്ല. മുൻപ് മുഖ്യമന്ത്രി സ്‌ഥാനത്ത്‌ ഉണ്ടായിരുന്ന വ്യക്‌തിയാണ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്‌ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഞങ്ങള്‍ക്കും അറിയാം.എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റെന്താണ് വഴി?’, റാവത്ത് പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെയാണ് മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്‌തമാക്കിയത്. സർവകക്ഷി യോഗത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ എന്നാൽ തയാറെടുപ്പില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് ജന ജീവിതത്തിന് പ്രയാസമുണ്ടാക്കുമെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണം.

Read also: ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE