മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും

By Desk Reporter, Malabar News
Saritha Nair New cases
Ajwa Travels

തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്‌ഥാന സർക്കാരും നിശബ്‌ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്‌ഥാപനങ്ങളിൽ പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു നടപടിയും ഇല്ലാതായിരിക്കുന്നത്.

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരില്‍ വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയിട്ടും കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ ഹൈകോടതിയെ സമീപിക്കാനായി തയാറെടുക്കുകയാണ്. പിന്‍വാതില്‍ നിയമനം നടത്തി കമ്മീഷന്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന സരിതയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലും തുടരന്വേഷണം നടക്കുന്നില്ല.

നെയ്യാറ്റിന്‍കര സ്വദേശി അരുണിന് കെടിഡിസിയിലും കുഴിവിള സ്വദേശി എസ്എസ് ആദര്‍ശിന് ബെവ്‌കോയിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ സരിതയും കൂട്ടാളികളും 16.5 ലക്ഷം രൂപ തട്ടിയെന്ന പരാതി നിലവിലുണ്ട്. ജോലി ലഭിക്കാതെ വന്നതോടെ ഇവർ 2020 നവംബര്‍ ഏഴിന് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നൽകിയിരുന്നു.

മന്ത്രിമാരുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ താന്‍ നടത്തുന്നതെന്നും നല്‍കുന്ന തുകയില്‍ 50 ശതമാനം പാര്‍ട്ടി ഫണ്ടിലേക്കും ബാക്കി ഉദ്യോഗസ്‌ഥർക്കുമാണ് പോകുന്നതെന്നും പറയുന്ന ഫോണ്‍ സംഭാഷണം സരിതയുടേതായി പുറത്ത് വരികയും ഇത് കേസിലെ വാദിയായ അരുണ്‍ പൊലീസിനും മാദ്ധ്യമങ്ങൾക്കും കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, പുറത്തുവന്ന ശബ്‌ദരേഖ തന്റേതല്ലെന്നും പരാതിക്കാര്‍ പണം നല്‍കിയതിന് രേഖയില്ലെന്നുമുള്ള നിലപാടിലാണ് സരിത.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE