ലക്‌നൗ: രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്ററികാര്യ, പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ളയുടേതാണ് ആവശ്യം. മനുഷ്യത്വത്തിന് നിരക്കാത്തതും പൈശാചികവുമായ സമ്പ്രദായമാണ് ബുര്‍ഖയെന്നാണ് ശുക്ള പറഞ്ഞത്.
ബാങ്ക് വിളിയുടെ ശബ്‌ദം കുറക്കാനാവശ്യപ്പെട്ട ബാല്ലിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിക്ക് പിന്നാലെയാണ് പുതിയ ആവശ്യവുമായി മന്ത്രി തന്നെ നേരിട്ട് വന്നത്. മുസ്‌ലിം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുര്‍ഖ. മുസ്‌ലിം രാജ്യങ്ങളടക്കം ബുർഖ നിരോധിച്ചിട്ടുണ്ടെന്നും ശുക്ള പറയുന്നു.
മോസ്‌കുകളില്‍ നിന്നുള്ള ബാങ്കുവിളിയുടെ ശബ്‌ദം ശല്യമുണ്ടാക്കുന്നത് പഠനത്തെ മാത്രമല്ലെന്നും യോഗ ചെയ്യുമ്പോഴും ആരാധനാ സമയത്തും കൂടിയാണെന്ന് ശുക്ള പറഞ്ഞു. മസ്‌ജിദുകളിൽ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്‌പീക്കര്‍ ഉപയോഗിക്കരുതെന്നും ലൗഡ് സ്‌പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യ ശബ്‌ദം മാത്രം മതിയെന്നും അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Read Also: ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി