റിയാദ്: ആശങ്ക വർധിപ്പിച്ച് സൗദി അറേബ്യയിൽ വീണ്ടും കോവിഡ് മരണനിരക്ക് ഉയരുന്നു. 20 പേരാണ് വെള്ളിയാഴ്‌ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,625 ആയി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്.
441 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,52,601 ആയി. 7,048 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ തുടരുന്നുണ്ട്. ഇതിൽ 904 പേർ ഗുരുതരാവസ്‌ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചത് റിയാദിലാണ്. 59 പേർക്കാണ് റിയാദിൽ വെള്ളിയാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. മദീന (56), മക്ക (56), ജിദ്ദ (26), ഖമീസ് മുശൈത് (24), ഹാഇൽ (17), അൽഅയ്‌സ് (14), ബുറൈദ (12), ഉനൈസ (12), ദഹ്റാൻ (10), വാദി ദവാസിർ (9), മുബറസ് (8), ഹുഫൂഫ് (7), അഖീഖ് (7) എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ വെള്ളിയാഴ്‌ച സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
454 പേർ വെള്ളിയാഴ്‌ച കോവിഡ് മുക്‌തരായി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 3,39,568 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.4 ശതമാനമായി വർധിച്ചിട്ടുണ്ട്.
Read also: ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ