ബോട്ടിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച് ആക്രമണ ശ്രമം; തിരിച്ചടിച്ച് സൗദി

By News Desk, Malabar News

റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് തകർത്തതായി അറബ് സഖ്യസേനാ വക്‌താവ്‌ ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. റിമോട്ട് കൺട്രോളർ വഴിയായിരുന്നു ബോട്ടിന്റെ സഞ്ചാരം. സൗദിയെ ലക്ഷ്യമിട്ട് വന്ന ബോട്ടിനെ ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ തകർക്കാൻ നാവികസേനക്ക് സാധിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ് റിമോട്ട് നിയന്ത്രിത ബോട്ട് ഉപയോഗിച്ചുള്ള ആക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ആർജിത നേട്ടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.

Also Read: ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE