ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യത്തെ ജനങ്ങൾ അവരുടെ ജീവൻ സ്വയം രക്ഷിക്കണമെന്നും മോദി മയിലുകളുമായി തിരക്കിലാണെന്നും രാഹുൽ ട്വിറ്ററിൽ ആരോപിച്ചു.
“ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ ഈ ആഴ്‌ച 50 ലക്ഷം കടക്കും, ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ അധികമാകും. അഹങ്കാരിയായ വ്യക്തി തന്ന സമ്മാനമാണ് മുന്നൊരുക്കങ്ങളില്ലാത്ത ലോക്ക് ഡൗൺ, ഇത് രാജ്യത്തുടനീളം കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായി. സ്വാശ്രയത്വം (ആത്മനിർഭർ) കൈവരിക്കാൻ മോദി സർക്കാർ പറയുന്നു. നിങ്ങളുടെ ജീവൻ നിങ്ങൾ രക്ഷിക്കുക എന്നതിന്റെ അർത്ഥം പ്രധാനമന്ത്രി മയിലുമായി തിരക്കിലാണ് എന്നാണ് “- രാഹുൽ ട്വീറ്റ് ചെയ്‌തു.
कोरोना संक्रमण के आँकड़े इस हफ़्ते 50 लाख और ऐक्टिव केस 10 लाख पार हो जाएँगे।
अनियोजित लॉकडाउन एक व्यक्ति के अहंकार की देन है जिससे कोरोना देशभर में फैल गया।
मोदी सरकार ने कहा आत्मनिर्भर बनिए यानि अपनी जान ख़ुद ही बचा लीजिए क्योंकि PM मोर के साथ व्यस्त हैं।
— Rahul Gandhi (@RahulGandhi) September 14, 2020
തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ മോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതുമായ വീഡിയോ ആയിരുന്നു അദ്ദേഹം പങ്കുവച്ചത്. ഇക്കാര്യം പരാമർശിച്ചുകൊണ്ടാണ് മോദിക്കു നേരെ രാഹുലിന്റെ പുതിയ ആക്രമണം.
Also Read: ഫാറൂഖ് അബ്ദുള്ള ഇന്ന് പാർലമെന്റിൽ
അതേസമയം, ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. സോണി ഗാന്ധിയുടെ ചികിത്സക്കായി വിദേശത്താണ് ഇരുവരും.