ഡെൽഹി: കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം അനുവദിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹരജി സുപ്രീം കോടതി തള്ളിയത്.
കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ട പരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ഥമില്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് കാരണം ധാരാളം പേര്‍ മരിച്ചു. അഭിഭാഷകര്‍ക്ക് പ്രത്യേകത ഇല്ലെന്നും കോടതി പറഞ്ഞു. പ്രശസ്‌തി ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഹരജി. ഇങ്ങനെയുള്ള അനാവശ്യ ഹരജികള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കേണ്ട സമയമായെന്നും കോടതി വിമര്‍ശിച്ചു.
Read Also: ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും; ധനമന്ത്രി