ഡെൽഹി: ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കാൻ പല കേസുകളിലും ജസ്‌റ്റിസ് രമണ ഇടപെട്ടു എന്നായിരുന്നു പരാതി. അതേസമയം വിവാദങ്ങൾക്കിടയിലും അടുത്ത ചീഫ് ജസ്‌റ്റിസായി രമണയുടെ പേര് ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്. അടുത്തമാസം 23ന് ഇപ്പോഴത്തെ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ വിരമിക്കുന്ന പശ്‌ചാത്തലത്തിലാണ് ശുപാർശ.
Kerala News: ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ