ജീവനക്കാരില്ല; കോവിഡിലും സ്‌ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം

By Team Member, Malabar News
Kozhikode News
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ഒപി സമയം രാവിലെ 9 മണി മുതൽ 2 വരെയാക്കി കുറച്ചിരിക്കുകയാണ്. 4 ഡോക്‌ടർമാരാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ആയ ഡോക്‌ടറും, പഞ്ചായത്ത് നിയമിച്ച ഡോക്‌ടറും മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഡോക്‌ടർമാർക്ക് ഒപ്പം തന്നെ മറ്റ് ജീവനക്കാരുടെ കുറവും വലിയ രീതിയിലാണ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. 2 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരുടെ ഒഴിവുകളും, വനിത എച്ച്ഐയുടെ ഒഴിവും ഇതുവരെ നികത്തിയിട്ടില്ല. കൂടാതെ 8 ജെഎച്ച്ഐമാർ വേണ്ടിടത്ത് 6 പേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. ജീവനക്കാരുടെ കുറവ് മൂലം മറ്റുള്ള ജീവനക്കാരുടെ ജോലിഭാരവും വർധിക്കുകയാണ്.

പഞ്ചായത്തിന് കീഴിൽ 4 ആദിവാസി കോളനികളാണ് ഉള്ളത്. ജീവനക്കാരുടെ കുറവ് മൂലം പരിശോധനകളും പ്രവർത്തനങ്ങളും ഇവിടങ്ങളിൽ കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത സ്‌ഥിതിയാണ്‌. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് തിരുവമ്പാടി ഡി കാറ്റഗറിയിൽ ആണ്. ആശുപത്രിയുടെ നിലവിലെ സ്‌ഥിതിയിൽ കോവിഡ് പരിശോധനയും വാക്‌സിനേഷനും കാര്യക്ഷമമായി നടത്താൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. ഇതിനോടകം തന്നെ നിരവധി തവണ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്‌തമാക്കുന്നുണ്ട്.

Read also : ഇന്ത്യക്കാർ പെഗാസസിൽ ഉൾപ്പെട്ടത് മോദിയുടെ ഇസ്രയേൽ യാത്രക്ക് പിന്നാലെ; മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE