തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി.
ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്‌ഥലം മാറ്റുകയും ചെയ്‌തിട്ടുണ്ട്. വ്യത്യസ്‌ത ദ്വീപുകളിലേക്കാണ് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയിരിക്കുന്നത്. ഉത്തരവ് എത്രയും പെട്ടന്ന് നടപ്പാക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും പട്ടേല്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള യോഗത്തില്‍ ദ്വീപിലെ ബിജെപി ഘടകവും പങ്കെടുക്കും. കൂടാതെ ലക്ഷദ്വീപിന്റെ ചുമതലയുള്ള കളക്‌ടര്‍ കൊച്ചിയില്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുണ്ട്.
Read also: റെക്കോർഡ് നേട്ടം; പെൻഷൻ റെഗുലേറ്ററിയുടെ മൊത്തം ആസ്‌തി 6 ലക്ഷം കോടി മറികടന്നു