കൊൽക്കത്ത: ദുർഗാ പൂജക്ക് ശേഷം ബംഗാളിൽ സ്‌കൂളുകൾ തുറന്നേക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾ ഒക്‌ടോബർ പകുതി ആകുമ്പോഴേക്ക് തുറന്നേക്കും. എന്നാൽ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌കൂളുകൾ തുറക്കുന്നതിന് മുൻപായി വിദ്യാർഥികളും അധ്യാപകരും കോവിഡ് ബാധിക്കുന്നതിൽ നിന്നും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുമെന്നും, അതിന് ശേഷമായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിനെ പറ്റി ആലോചിക്കുകയെന്നും നേരത്തെ ബംഗാൾ വിദ്യാഭ്യാസമന്ത്രി വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി സ്‌കൂളുകൾ തുറക്കുന്നതിനെ പറ്റി വ്യക്‌തമാക്കിയത്.
രാജ്യത്ത് ഇതിനോടകം തന്നെ വിവിധ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിട്ടുണ്ട്. ഛത്തീസ്ഗഡ്, ബിഹാർ, ഉത്തർ പ്രദേശ്, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറക്കുകയോ തുറക്കാൻ തയാറെടുക്കുകയോ ചെയ്യുന്നുണ്ട്.
Read also : അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി