കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ 10,12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഈ വർഷം വാർഷിക പരീക്ഷയില്ല. സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2021ൽ വിദ്യർഥികൾക്ക് പരീക്ഷയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചിട്ടുണ്ട്.
10,12 ക്ളാസുകളിലെ വിദ്യാർഥികളെ പരീക്ഷ നടത്താതെ തന്നെ ജയിപ്പിക്കും. നവംബർ പകുതിയോടെ മാത്രമേ സ്‌കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുകയുള്ളുവെന്നും മമത അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പശ്‌ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം.
രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ പലസംസ്‌ഥാനങ്ങളും സ്‌കൂളുകൾ തുറന്നിട്ടില്ല. വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും, സുരക്ഷ മുൻനിർത്തി മാത്രമേ സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും പശ്‌ചിമബംഗാൾ വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
Read also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ