പനാജി: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 10,12 ക്ളാസുകള്‍ക്ക് മാത്രമാണ് അധ്യയനം ആരംഭിക്കുന്നത്. നവംബര്‍ 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം.
പുതിയ ചട്ടപ്രകാരം ഒരു ക്ളാസില്‍ 12 കുട്ടികളില്‍ കൂടുതല്‍ ഒരേ സമയം ഉണ്ടാവാന്‍ പാടില്ല. ക്ളാസ് മുറികളില്‍ സാമൂഹ്യ അകലം പാലിക്കണം. ആറടി അകലത്തില്‍ മാത്രമേ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ പാടുള്ളു.
ലാബുകള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവ സ്‌കൂളില്‍ ഉണ്ടെങ്കില്‍ അവിടേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കൃത്യമായി അണുനശീകരണം നടത്തണം. ഉപയോഗ ശേഷവും അണുനശീകരണം നടത്തണം.
ആവശ്യമുള്ള മാസ്‌ക്, അണുനശീകരണം നടത്താനുള്ള വസ്‌തുക്കൾ, മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ബന്ധപ്പെട്ട മാനേജ്‌മന്റ്, ഭരണസമിതി എന്നിവര്‍ സ്‌കൂളുകളില്‍ ഉറപ്പാക്കണം.
കഴിഞ്ഞ മാസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്‌കൂളുകള്‍ തുറക്കുന്നത് സംസ്‌ഥാനങ്ങളുടെ അന്തിമ തീരുമാനത്തിന് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,904 കോടി രൂപ; അസിം പ്രേംജി ഒന്നാമൻ