കടലാക്രമണ ഭീഷണി; എറണാകുളത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങൾ ആശങ്കയിൽ

By Team Member, Malabar News
ernakulam
Ajwa Travels

തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങൾ ശക്‌തമായ കടലാക്രമണ ഭീഷണിയിൽ. കടലാക്രമണത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ചെല്ലാനം ബസാറിലും, വൈപ്പിനിലും കടൽക്ഷോഭം രൂക്ഷമാണ്.

കടൽകയറ്റം രൂക്ഷമായതോടെ മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. കൂടാതെ വീടുകൾക്കുള്ളിൽ മണ്ണ് കയറുകയും ചെയ്യുന്നുണ്ട്. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളാണ് ഇവിടം. അതിനാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിലും ആശങ്ക നിലനിൽക്കുകയാണ്.

50 ശതമാനത്തിന് മുകളിലാണ് പ്രദേശത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രൂക്ഷമായതിനാൽ തന്നെ കോവിഡ് ബാധിതരെയും അല്ലാത്ത ആളുകളെയും പ്രത്യേക ക്യാംപുകളിൽ പ്രവേശിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

Read also : വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE