തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങൾ ശക്‌തമായ കടലാക്രമണ ഭീഷണിയിൽ. കടലാക്രമണത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ചെല്ലാനം ബസാറിലും, വൈപ്പിനിലും കടൽക്ഷോഭം രൂക്ഷമാണ്.
കടൽകയറ്റം രൂക്ഷമായതോടെ മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. കൂടാതെ വീടുകൾക്കുള്ളിൽ മണ്ണ് കയറുകയും ചെയ്യുന്നുണ്ട്. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പ്രദേശങ്ങളാണ് ഇവിടം. അതിനാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിലും ആശങ്ക നിലനിൽക്കുകയാണ്.
50 ശതമാനത്തിന് മുകളിലാണ് പ്രദേശത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രൂക്ഷമായതിനാൽ തന്നെ കോവിഡ് ബാധിതരെയും അല്ലാത്ത ആളുകളെയും പ്രത്യേക ക്യാംപുകളിൽ പ്രവേശിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
Read also : വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത് ജയറാം രമേശ്