ന്യൂഡെല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. തുടർന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
തങ്ങളുടെ സ്‌ഥാനാർഥികള്‍ക്കും വോട്ടർമാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം. സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂൽ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണകക്ഷിയുടെ നേതൃത്വത്തില്‍ അക്രമം തുടരുകയാണെന്നും ക്രമസമാധാന നില സാധാരണ നിലയിലായിൽ എത്തിയിട്ടില്ലെന്നുമായിരുന്നു പരാതിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം. കോടതി നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും തൃണമൂല്‍ അറിയിച്ചിരുന്നു.
13 മുന്‍സിപ്പാലിറ്റികളിലെ 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 500ലധികം സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
Read also: ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്