ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാർട്ടിയിൽനിന്നു രാജിവെച്ചതിനൊപ്പം നിയമ നിർമാണ കൗൺസിൽ അംഗത്വവും (എംഎൽസി) അദ്ദേഹം ഉപേക്ഷിച്ചു.
മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ സിഎം ഇബ്രാഹിം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുമുള്ള രാജി സംബന്ധിച്ച് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം ജെഡി-എസിൽ ചേരുന്ന കാര്യം വൈകാതെ പ്രഖ്യാപിക്കുമെന്ന് സിഎം ഇബ്രാഹിം വ്യക്‌തമാക്കി.
ദീര്‍ഘ നാളുകളായി ഇബ്രാഹിം പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കോൺഗ്രസ് നേതാക്കൾ പലതവണ ഇദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാലിപ്പോൾ അതൃപ്‌തി പരസ്യമാക്കി തന്നെയാണ് കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ശക്‌തനായ നേതാവ് പടിയിറങ്ങുന്നത്.
1990കളിൽ എച്ച്ഡി ദേവഗൗഡ, ഐകെ ഗുജ്റാൾ സർക്കാരുകളിൽ സിവിൽ ഏവിയേഷൻ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ഇബ്രാഹിം.
സിദ്ധരാമയ്യയും ആയുള്ള ഉരസലും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അടുത്ത അനുയായി കൂടിയായിരുന്ന സിഎം ഇബ്രാഹിമിന്റെ രാജിക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്.
Most Read: പിങ്ക് ബോൾ ടെസ്‌റ്റ്; ലങ്കയ്‌ക്ക് ആദ്യ സെഷൻ നിർണായകം