ഇപി ജയരാജനോട് കടുത്ത വിവേചനം; മുഖ്യമന്ത്രി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; മുല്ലപ്പള്ളി

By News Desk, Malabar News
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെട്ടിരിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉള്ളിൽ തന്നെ ആയിരിക്കും. ഇപി ജയരാജനോടും പിണറായി വിജയൻ അനീതി കാണിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

എന്ത് വിസ്‌ഫോടനമാണ് സംഭവിക്കുക എന്ന ഭീതിയിലും അങ്കലാപ്പിലുമാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് ബോംബ് പൊട്ടൻ പോകുന്നുവെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞത്. എന്നാൽ ഏറ്റവും വലിയ ബോംബ് പൊട്ടാൻ പോകുന്നത് സിപിഎമ്മിലാണ്. പിണറായി വിജയന്റെ പിന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ച മനുഷ്യനാണ് ഇപി ജയരാജൻ. അദ്ദേഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസിലെ ആശങ്കയാണ് കഴിഞ്ഞ ദിവസം വാക്കുകളിലൂടെ പുറത്തുവിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖം രക്ഷിക്കാനെങ്കിലും എൻഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തില്ലെങ്കിൽ മോദിയുടെയും അമിത് ഷായുടെയും മുഖം നഷ്‌ടപ്പെടും. ഒരുപക്ഷേ പ്രഹസനമോ രാഷ്‌ട്രീയ നാടകമോ ആയിരിക്കാം ഇവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്‌ഥാപനത്തിൽ റെയ്‌ഡ് നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ വർഷങ്ങളായിട്ട് അറിയാം. അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണ്. മുഖ്യമന്ത്രിയുടെ യോഗങ്ങൾ നടത്തുന്നത് പിആർ ഏജൻസികളാണെന്നും ഇതിനായി 120 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Also Read: ‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE