കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് വിനോദ യാത്രക്ക് പോവുന്നതിനിടെ ബസ്സില്‍ വെച്ചാണ് പീഡനം നടന്നതെന്ന് സഹപാഠികളോട് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്. പരാതിയില്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്‌തിട്ടും ഇയാളെ പുറത്താക്കാന്‍ കോളേജ് അധികാരികള്‍ തയ്യാറായിട്ടില്ല. അദ്ധ്യാപകനായി തുടരാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഇയാളെ കോളേജില്‍ നിന്ന് പുറത്താക്കണം; മാര്‍ച്ച് ഉല്‍ഘാടനം ചെയ്‌തു കൊണ്ട് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ടി.അതുല്‍ പറഞ്ഞു.
പീഡന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും കോളേജ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്രമേല്‍ ഹീനമായ കൃത്യം ചെയ്‌ത വ്യക്തി ഒരു നിമിഷം പോലും അദ്ധ്യാപകനായി തുടരാന്‍ അര്‍ഹനല്ല. ഈ അദ്ധ്യാപകനെ അടിയന്തരമായി കോളേജില്‍ നിന്ന് പുറത്താക്കാന്‍ ഫാറൂഖ് കോളേജ് അധികാരികള്‍ തയ്യാറാകണമെന്നും വിഷയത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഒപ്പം നിന്ന്‌കൊണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
Kozhikode News: കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്