ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതുല്‍, ജിഷ്‌ണു, അഭിമന്യു, സാനന്ത്, വിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പോലീസ് പിടിയിലാകുന്നത്.
കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ ആത്‌മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്‌റ്റിൽ ആയതെന്നും എഡിജിപി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേർ പിടിയിലായത്.
അതേസമയം കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസിന്റെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സുരേഷ്‌ഗോപി രാഷ്‌ട്രീയ കൊലപാതകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നും അതിനായി ആരുടെ കാലിൽ വേണമെങ്കിലും വീഴാമെന്നും പറഞ്ഞു.
Most Read: ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു