കാക്കനാട്: റിമാന്‍ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
കഴിഞ്ഞ 13ആം തീയതിയാണ് കാക്കനാട് ജില്ലാ ജയിലില്‍ വച്ച് ഷെഫീഖ് തലചുറ്റി വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തത്. ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും മരണപ്പെടുക ആയിരുന്നു.
പിന്നാലെ ഷെഫീഖിന്റേത് കസ്‌റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ഇതേ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. ജയിലിലെ ഏഴ് ഉദ്യോഗസ്‌ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
അതേസമയം ഷെഫീഖ് ജയിലില്‍ തലചുറ്റി വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്. ഷെഫീഖിന് ചികിൽസ നല്‍കാന്‍ വൈകിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.
Read Also: സ്‍ത്രീവിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ദേശീയ മഹിള ഫെഡറേഷന്‍