കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ് സംഭവം. സഹപ്രവർത്തകർക്ക് നേരെ നിറയൊഴിച്ച ശേഷം പോലീസ് എത്തുന്നതിന് മുൻപ് അക്രമി സ്വയം ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിൽസയിലാണ്.
റെയിൽവേ യാർഡിനുള്ളിൽ സ്‍ഫോടക വസ്‌തുക്കൾ ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സ്‌ഥലത്ത് ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന കർശനമാക്കിയതായി പോലീസ് പറഞ്ഞു. ഈ വർഷം മാത്രം യുഎസിൽ 15ഓളം കൂട്ടകൊലപാതകങ്ങളാണ് നടന്നിട്ടുള്ളതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട് ചെയ്‌തു. 86 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്.
Read Also: ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു