തിരുവനന്തപുരം : സംസ്‌ഥാനത്ത് ഹോട്ടലുകള്‍, വഴിയോര ഭക്ഷണവില്‍പ്പന ശാലകള്‍ എന്നിവ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഭക്ഷണ ശാലകളിലൂടെ ആളുകള്‍ക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ കര്‍ശനമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേണ്ടത്ര നിയന്ത്രണങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും, മറ്റ് ഭക്ഷണ ശാലകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ആളുകള്‍ കൂട്ടം കൂടുന്ന തരത്തില്‍ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായും ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ മാസ്‌ക് ധരിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കേണ്ടത് വളരെയധികം അനിവാര്യമാണ്.
ഹോട്ടലുകള്‍ക്ക് ഒപ്പം തന്നെ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള സംസ്‌ഥാനമാണ് കേരളം. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ നിന്ന് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : ‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം