മുഖ്യമന്ത്രി പദത്തിന് മുൻ‌തൂക്കം സിദ്ധരാമയ്യക്ക്; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക എന്നാണ് വിവരം. എന്നാൽ, സിദ്ധരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയ്യാറാകില്ലെന്നും സൂചനയുണ്ട്. സോണിയ ഗാന്ധി ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

By Trainee Reporter, Malabar News
siddaramaiah-dk-shivakumar
Ajwa Travels

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായി വിവരം. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക എന്നാണ് വിവരം. സോണിയ ഗാന്ധി ഇന്ന് രാത്രിയോടെ ഡെൽഹിയിൽ എത്തുമെന്നാണ് സൂചന.

സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറുമായും സോണിയ ഗാന്ധി അവസാനവട്ട ചർച്ച നടത്തും. ഇതിന് ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. സോണിയ ഗാന്ധി ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി ആക്കുന്നതിനോടാണ് ഹൈക്കമാൻഡിന് യോജിപ്പെങ്കിലും ഡികെ ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കും എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യക്കും ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിക്കുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. സിദ്ധരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയ്യാറാകില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകൾ നൽകാനാണ് സാധ്യത. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ പുരോഗമിക്കുന്നത്.

Most Read: സംസ്‌ഥാനത്ത്‌ 24 മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE