ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് കേസ് മാറ്റുന്നത്. ഒക്‌ടോബര്‍ 10ലേക്കാണ് മാറ്റിയത്. ജഡ്‌ജി അവധിയിൽ ആയതിനാലാണ് ഇന്ന് ജാമ്യാപേക്ഷ മാറ്റിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. ഈ കേസിൽ കൂടി ജാമ്യം കിട്ടിയാലേ ഇദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിക്കു.
ഉത്തർപ്രദേശ് ചുമത്തിയ രാജ്യദ്രോഹ കേസിൽ സുപ്രിംകോടതി സെപ്‌റ്റംബർ 9ന് ജാമ്യം അനുവദിച്ചിരുന്നു. മുൻപ് രണ്ടുവട്ടം കേസ് മാറ്റിയത് ഇഡിയുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചായിരുന്നു. എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ