മാദ്ധ്യമപ്രവർത്തകന്റെ അറസ്‌റ്റ്; ജാമ്യത്തിനായി അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം

By News Desk, Malabar News
Supreme court about Siddique Kappan
Siddique Kappan

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി സുപ്രീം കോടതി. ജാമ്യാപേക്ഷയുമായി അലഹബാദ് കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. സിദ്ദീഖിന്റെ ജാമ്യത്തിനായി കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനേ തുടർന്നാണ് അലഹബാദ് കോടതിയെ സമീപിക്കാൻ സുപ്രീം കോടതി പറഞ്ഞത്.

Read Also: ഡെല്‍ഹി കലാപം; അന്വേഷണത്തിന് വിദഗ്‌ധ സമിതി

അലഹബാദ് കോടതിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും ചീഫ് ജസ്‌റ്റിസ്‌ എസ്.എ ബോബ്‌ഡെ നിർദ്ദേശിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുഎപിഎ അടക്കമുള്ള കേസുകൾ ചുമത്തിയതിയതിനാൽ സിദ്ദീഖ് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുമെന്ന് പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ അഡ്വ.കപിൽ സിബൽ വാദിച്ചു. എന്നാൽ, അത്തരം സാഹചര്യം ഉണ്ടാകില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE