ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തുനിന്ന് രാജിവെച്ചു കൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍ പ്രതികരിച്ചത്. അതേസമയം, സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സിദ്ദുവിനെ ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് ദേശീയ നേതൃത്വം ഇതുവരെ സിദ്ദുവിന്റെ രാജി അംഗീകരിച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രിയങ്ക സിദ്ദുവിനോട് നേരിട്ട് സംസാരിക്കുമെന്നാണ് സൂചന. ചൊവ്വാഴ്‌ചയാണ് സിദ്ദു അധ്യക്ഷസ്‌ഥാനം രാജിവെച്ചത്. വ്യക്‌തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Read Also: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്‌ച