സിൽവർലൈൻ സർവേ പുനരാരംഭിക്കൽ; തീരുമാനം ഇന്ന്

By News Desk, Malabar News
What is Krail Malayalam
Ajwa Travels

തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഉള്ളയിടങ്ങളിൽ കല്ലിടൽ നിർത്താനും ജിപിഎസ്‌ സർവേ നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.

പ്രതിഷേധങ്ങൾ കടുത്തതോടെയാണ് സിൽവർലൈൻ സർവേയും കല്ലിടലും സർക്കാർ നിർത്തിയത്. പകരം ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്താനായിരുന്നു തീരുമാനം. എന്നാൽ, സർവേ എന്ന് പുനരാരംഭിക്കുമെന്ന് കെ റെയിൽ കോർപറേഷൻ തീരുമാനിച്ചിരുന്നില്ല. കല്ലിടലിൽ പകരം ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്താനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും സർവേ പുനരാരംഭിക്കുന്നതിലും കെ റെയിൽ ഇന്ന് തീരുമാനമെടുത്തേക്കും. സർവേയുടെ കാര്യങ്ങളിലും ഇന്ന് വ്യക്‌തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് ശേഷം സർവേ നടത്താത്തതും കല്ലിടൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതും പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കല്ലിട്ടും അല്ലാതെയും സർവേ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കല്ലിടൽ മരവിപ്പിച്ചെന്നും ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതനുസരിച്ചുള്ള ക്രമീകരണമാണ് കെ റെയിൽ നടത്തുന്നത്. പദ്ധതിക്ക് ആവശ്യമായി വരുന്ന റെയിൽവേ ഭൂമിയിൽ ജിയോ ടാഗ് സർവേ നടത്തുന്നതിന് കെ റെയിൽ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.

Most Read: വിജയ് ബാബു വീണ്ടും ഹാജരാകണം; ചോദ്യം ചെയ്യൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE