കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗതംപൂര്‍ കോട്ട് വാലി പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ ഭദ്രസ് ഗ്രാമത്തിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും ആന്തരികാവയവങ്ങള്‍ നഷ്‌ടമായിട്ടുണ്ട്.
ദുര്‍മന്ത്രവാദമാണ് മകളുടെ ജീവന്‍ എടുത്തതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍, വന്യമൃഗം ആക്രമിച്ചതായാണ് പൊലീസ് അനുമാനം. എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ഏതാനും പേരെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച വൈകുന്നേരം മുറ്റത്ത് കളിച്ചിരുന്ന മകള്‍ പ്രദേശത്തെ മറ്റൊരു കുട്ടിക്കൊപ്പം ദീപാവലിക്ക് പടക്കം വാങ്ങാന്‍ കടയിലേക്ക് പോകുന്നത് കണ്ടിരുന്നെന്ന് പിതാവ് പറഞ്ഞു. ശേഷം ഞായറാഴ്‌ച രാവിലെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
Read also: മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്; ശിവാനന്ദ് തിവാരി