അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Defendant's statement in theft case Information about murder; Surprised police-investigation
Ajwa Travels

കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെടി അശോക്, ശരത് രാജ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത്‌ കാസർഗോഡ് സബ് ജയിലിലേക്ക് മാറ്റി. അറവുശാല ഉടമ ഉള്ളാർ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവ് മൃഗങ്ങളെ തുറന്ന് വിടുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാൽ, 50 സെന്റ് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിന് വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവുശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്‌തതെന്നും ഇയാൾ ആരോപിച്ചു.

Most Read: കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE