കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെടി അശോക്, ശരത് രാജ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് കാസർഗോഡ് സബ് ജയിലിലേക്ക് മാറ്റി. അറവുശാല ഉടമ ഉള്ളാർ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവ് മൃഗങ്ങളെ തുറന്ന് വിടുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ, 50 സെന്റ് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിന് വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവുശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്‌തതെന്നും ഇയാൾ ആരോപിച്ചു.
Most Read: കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം