ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ വടക്കന്‍ പ്രവിശ്യയായ മറിയിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 22 പേർ മരിച്ചു. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്. ഇവയിൽ ഉണ്ടായിരുന്ന യാത്രക്കാരെ രക്ഷാ സൈന്യം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്‌തമാക്കി. വ്യാഴാഴ്‌ച വൈകുന്നേരം മുതലാണ് മഞ്ഞുവീഴ്‌ച ആരംഭിച്ചത്.
മഞ്ഞുവീഴ്‌ച കാരണം അപകട സാധ്യത ഉണ്ടെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും അനുബന്ധ വകുപ്പുകള്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം അവഗണിച്ച് കൂടുതല്‍ വിനോദ സഞ്ചാരികള്‍ മേഖലയിലേക്ക് എത്തിയെന്നാണ് റിപ്പോർട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്രയും സഞ്ചാരികള്‍ ആദ്യമായാണ് മറിയില്‍ എത്തുന്നതെന്ന് പാകിസ്‌ഥാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
മഞ്ഞുവീഴുന്നത് കാണാന്‍ തന്നെയാണ് പലരും എത്തിയത്. ഒരു ലക്ഷത്തില്‍പ്പരം കാറുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മേഖലയില്‍ എത്തിയതെന്ന് പാക് പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നു.
Read also: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും