കോഴിക്കോട്: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്. കോഴിക്കോട് സ്വദേശി അബ്‌ദുൽ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് പറയുക. സരിത എസ് നായരും ബിജു രാധാകൃഷ്‌ണനുമാണ് പ്രതികൾ.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കഴിഞ്ഞ ആഴ്‌ച വിധി പറയൽ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് തന്നെ ആദ്യം രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Also Read: കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ