ന്യൂഡെൽഹി: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. തുടർന്ന്, ഗാംഗുലി ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നും ദിവസം തോറും ആരോഗ്യനിലയിലെ പുരോഗതി പരിശോധിക്കുമെന്നും കൊൽക്കത്ത വുഡ്‌ലാൻഡ്‌സ് ആശുപത്രി സിഇഒ അറിയിച്ചു.
കൊൽക്കത്തയിലെ വീട്ടിലെ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുമ്പോൾ അസ്വസ്‌ഥത തോന്നിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, ആൻജിയോപ്ളാസ്‍റ്റിക്ക് വിധേയനാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാംഗുലിയെ ഫോണിൽ വിളിച്ച് സൗഖ്യം നേർന്നിരുന്നു.
Also Read: മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ; സര്‍ക്കാരിന്റെ അനുമതി തേടി