പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി. പ്രതികളിൽ ഒരാളായ കാവിൽപാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുൽക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.
ബൈക്കിൽ രക്‌തക്കറയും കണ്ടെത്തി. പ്രതി ഫിറോസുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിടെയാണ് ബൈക്ക് കണ്ടെത്തിയത്. ഫിറോസിന്റെ വീടിന് നേരെ ദിവസങ്ങൾക്ക് മുൻപ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞിരുന്നു.
പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അതിനിടെ കഴിഞ്ഞ ആഴ്‌ച കേസിലെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്.
Most Read: തൃശൂർ പൂരം; ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി