കൊച്ചി: പറവൂരിൽ കൊല്ലപ്പെട്ട വിസ്‌മയയെ വഴക്കിനിടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പിടിയിലായ സഹോദരി ജിത്തു. മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് പറവൂര്‍ പെരുവാരം പനോരമ നഗർ അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദന്റെയും ജിജിയുടെയും മകളായ വിസ്‌മയയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാവുകയും ചെയ്‌തിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം.
വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പോലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് വിസ്‌മയയുടെ മൃതദേഹം കണ്ടെത്തിയത്.
ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസിക വെല്ലുവിളി നേരിട്ടിരുന്നു എന്നും ഇതിന് ചികിൽസയിൽ ആയിരുന്നെന്നും റിപ്പോർട് ഉണ്ട്.
Most Read: ഭീകരാക്രമണ സാധ്യത; മുംബൈയിൽ സുരക്ഷ കർശനമാക്കി പോലീസ്