തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്‌ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധമാണ് ഉയരുന്നത്.
Also Read: ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 17,000 കോടി അനുവദിച്ചു, കേരളത്തിന് 673.84 കോടി