തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. ഈ മാസം 30ന് മുൻപ് പരിശോധനാ നടപടികൾ പൂർത്തിയാക്കും. കളക്‌ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാകും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽ അത് പൂർത്തിയാക്കുന്നത് വരെ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക സാധ്യമല്ല. നിലവിൽ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളിൽ ഒരാൾക്ക് വോട്ടുള്ളതിലും ഒറ്റവോട്ട് മാത്രമേ രേഖപെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പേര് ഒന്നിലധികം തവണ ഉൾപ്പെടുകയോ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ലഭിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ നടപടി കർശനമാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂർവമായ വീഴ്‌ച ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുണ്ടായാൽ നടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
Read also: ബ്യൂട്ടിപാർലറിൽ നിന്നും പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ