മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി

By Trainee Reporter, Malabar News
Ajwa Travels

ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്.

പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്. ഇവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മാവോവാദി വേൽമുരുകൻ കൊല്ലപ്പെടുകയും മറ്റുള്ളവർ ഓടിരക്ഷപ്പെടുകയും ചെയ്‌തിരുന്നു. രക്ഷപ്പെട്ടവർ നീലഗിരിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ചെക്ക്പോസ്‌റ്റുകളിലും അതിർത്തി ഗ്രാമങ്ങളിലും പരിശോധനയും കാവലും കർശനമാക്കിയത്.

ആദിവാസികളിൽ നിന്ന് വിവരങ്ങളും ചോദിച്ചറിയുന്നുണ്ട്. വയനാട് അതിർത്തിയിലുള്ള ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ, നാടുകാണി എന്നിവിടങ്ങളിൽ തോക്കേന്തിയ പൊലീസ് പരിശോധനയും നടത്തിവരുന്നുണ്ട്.

Read also: രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE