ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്.
പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്. ഇവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മാവോവാദി വേൽമുരുകൻ കൊല്ലപ്പെടുകയും മറ്റുള്ളവർ ഓടിരക്ഷപ്പെടുകയും ചെയ്‌തിരുന്നു. രക്ഷപ്പെട്ടവർ നീലഗിരിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ചെക്ക്പോസ്‌റ്റുകളിലും അതിർത്തി ഗ്രാമങ്ങളിലും പരിശോധനയും കാവലും കർശനമാക്കിയത്.
ആദിവാസികളിൽ നിന്ന് വിവരങ്ങളും ചോദിച്ചറിയുന്നുണ്ട്. വയനാട് അതിർത്തിയിലുള്ള ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ, നാടുകാണി എന്നിവിടങ്ങളിൽ തോക്കേന്തിയ പൊലീസ് പരിശോധനയും നടത്തിവരുന്നുണ്ട്.
Read also: രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ്