ന്യൂഡെല്‍ഹി: നീറ്റിന് ഒരു അവസരം കൂടി. കോവിഡ് പശ്‌ചാത്തലത്തില്‍ നീറ്റ് എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്‌ച പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന് നടന്ന നീറ്റ് എഴുതാന്‍ കഴിയാത്തവര്‍ക്കാണ് അവസരം.
രണ്ട് പരീക്ഷയുടെയും ഫലം 16ന് പ്രഖ്യാപിക്കും. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഒരു അവസരം കൂടി അനുവദിച്ചത്. പരീക്ഷ നടത്താമെന്നും 16 നു ഫലം പ്രഖ്യാപിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. നീറ്റ് മാറ്റി വെക്കണമെന്ന രക്ഷിതാക്കളുടെയും ആറ് സംസ്‌ഥാന സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളിയിരുന്നു. രജിസ്‌റ്റര്‍ ചെയ്‌ത 15.97 ലക്ഷം വിദ്യാര്‍ഥികളില്‍ 14.37 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
Also Read: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും