പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി.
ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങവെ ഉച്ചയ്‌ക്ക് 1.45ന് സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടു വെച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. സുബൈറിനെ കാറിടിച്ചു വീഴ്‌ത്തി അക്രമി സംഘം വെട്ടുകയായിരുന്നു.
ഇതിന് പിന്നാലെ ശനിയാഴ്‌ച ഉച്ചയോടെ പാലക്കാട് മേലാമുറി ജങ്ക്ഷന് സമീപമുള്ള കടയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ ഉൾപ്പടെ പ്രഖ്യാപിച്ചിരുന്നു. ശ്രീനിവാസൻ വധക്കേസിൽ 21 പേരാണ് ഇതുവരെ പിടിയിലായത്. കേസിൽ ഒരാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി