തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയോട് അശ്‌ളീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരമാണ് മാദ്ധ്യമ പ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നു മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ട ആള്‍ സ്‌ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
ട്രോളര്‍ കരാറില്‍ ഒപ്പുവെച്ചത് ഗൂഢാലോചനയാണെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കി.
ആഴക്കടല്‍ മൽസ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയായ പ്രശാന്തിനോട് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകയെ അശ്‌ളീലച്ചുവയുള്ള ഇമോജികളിലൂടെ പ്രശാന്ത് ആക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു.
Also Read: നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം; മന്ത്രിസഭായോഗം