ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു

തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനേയാണ് വെള്ളിയാഴ്‌ച വൈകിട്ട് കോളേജ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

By Trainee Reporter, Malabar News
sradha suicide
Ajwa Travels

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഇതോടെ, കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്.

ഇന്ന് മാനേജ്‌മെന്റും വിദ്യാർഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്. സ്‌ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജന്റെ സാന്നിധ്യത്തിലാകും ചർച്ച. ആരോപണ വിധേയരായ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും, വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‍നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വിപുലമായ ചർച്ചക്കൊരുങ്ങുന്നത്.

തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. ശ്രദ്ധയെ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു അതിരുവിട്ടു ശകാരിച്ചതായും സഹപാഠികൾ പറയുന്നു.

ഇതിൽ മനംനൊന്താണ് ശ്രദ്ധ ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. കോളേജിലെ ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന കാരണത്താൽ കോളേജ് അധികൃതർ വീട്ടിൽ വിളിച്ചു ശ്രദ്ധയെപ്പറ്റി കുറ്റങ്ങൾ പറഞ്ഞെന്നും സഹപാഠികൾ പറയുന്നു. ഇതോടെ ശ്രദ്ധ മാനസിക സമ്മർദ്ദത്തിലായി. മരിച്ചാൽ മതിയെന്നും ജീവിതം മടുത്തുവെന്നും ലാബിൽ വെച്ച് പറഞ്ഞതായും സഹപാഠികൾ പറയുന്നു.

ലാബിലെ ടീച്ചറും വകുപ്പ് മേധാവികളുമാണ് പ്രശ്‌നം വഷളാക്കിയത്. ഹോസ്‌റ്റൽ മുറിയിലെത്തിയ ശ്രദ്ധ ആരോടും ഒന്നും മിണ്ടിയില്ലായെന്നും അവർ വ്യക്‌തമാക്കി. അതേസമയം, ശ്രദ്ധ സതീഷിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു റിപ്പോർട് തേടിയിട്ടുണ്ട്. മരണത്തിൽ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിർദ്ദേശം നൽകിയത്.

Most Read: ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE