ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും

അപകടത്തിൽ മരണപ്പെട്ടവരിൽ 180 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്‌നറുകൾ സജ്‌ജമാക്കും.

By Trainee Reporter, Malabar News
odisha train disaster
Ajwa Travels

ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം, ദുരന്തത്തിൽ ബാഹ്യയിടപെടൽ ഉണ്ടായിട്ടുണ്ടെന്ന തരത്തിലാണ് റെയിൽവേ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്‌നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ്പ് ലൈനിലേക്ക് തിരിച്ചു വെച്ചതിലും ബാഹ്യ ഇടപെടൽ ഉണ്ടോയെന്നാണ് റെയിൽവേ പോലീസ് സംശയിക്കുന്നത്. അതേസമയം, അപകടത്തിൽ മരണപ്പെട്ടവരിൽ 180 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 275 പേരാണ് ട്രെയിൻ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക വിവരം.

തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്‌നറുകൾ സജ്‌ജമാക്കും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഭുവനേശ്വർ എയിംസിൽ ഡിഎൻഎ പരിശോധനാ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ പരിശോധനക്കായി ഡിഎൻഎ സാമ്പിൾ നൽകണം.

Most Read: ‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE