‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്

സമരത്തിൽ മുൻനിരയിൽ ഉണ്ടായ സാക്ഷി മാലിക്, തിരികെ ജോലിയിൽ പ്രവേശിച്ചതോടെ സമരത്തിൽ നിന്ന് താരം പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സാക്ഷി രംഗത്തെത്തിയിരിക്കുന്നത്.

By Trainee Reporter, Malabar News
sakshi malik
Ajwa Travels

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരത്തിൽ നിന്ന് പിൻമാറിയെന്ന വാർത്ത തെറ്റെന്ന് സാക്ഷി മാലിക്. സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.

സമരത്തിൽ മുൻനിരയിൽ ഉണ്ടായ സാക്ഷി മാലിക്, തിരികെ ജോലിയിൽ പ്രവേശിച്ചതോടെ സമരത്തിൽ നിന്ന് താരം പിൻമാറിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സാക്ഷി രംഗത്തെത്തിയിരിക്കുന്നത്.

നീതിക്ക് വേണ്ടി ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക് വ്യക്‌തമാക്കി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചത്. നോർത്തേൺ റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്‌ഥയാണ് സാക്ഷി മാലിക്.

വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരും തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്‌ച അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത്.

Most Read: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകം; ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE